മലപ്പുറം: എടപ്പാൾ മാണൂരിൽ മുസ്ലിം ലീഗ് ബന്ധം ഉപേക്ഷിച്ച് 20 യുവാക്കൾ സി.പി.ഐ.എമ്മിൽ അംഗത്വമെടുത്തു. കോൺഗ്രസിന്റെയും ലീഗിന്റെയും ഭാഗത്തുനിന്നുണ്ടാകുന്ന വർഗീയപരമായ നയങ്ങളിൽ പ്രതിഷേധിച്ചാണ് തങ്ങൾ ഇടതുപക്ഷത്തിനൊപ്പം ചേരാൻ തീരുമാനിച്ചതെന്ന് ഇവർ വ്യക്തമാക്കി. എം.എസ്.എഫ്, കെ.എസ്.യു, യൂത്ത് ലീഗ് എന്നിവയുടെ മുൻകാല ഭാരവാഹികളും സജീവ പ്രവർത്തകരുമാണ് ഇത്തരത്തിൽ സി.പി.ഐ.എമ്മിന്റെ ഭാഗമായി മാറിയത്.
മാണൂരിൽ സംഘടിപ്പിച്ച ചടങ്ങിൽ സി.പി.ഐ.എം ജില്ലാ സെക്രട്ടറി വി.പി. അനിൽ പുതിയതായി എത്തിയ യുവാക്കളെ പാർട്ടിയിലേക്ക് വരവേറ്റു. കഴിഞ്ഞ ദിവസമായിരുന്നു ലീഗ് വിട്ട പ്രവർത്തകരുടെ ഔദ്യോഗിക പാർട്ടി പ്രവേശം. ലീഗും കോൺഗ്രസും പിന്തുടരുന്ന വർഗീയ നിലപാടുകളോടുള്ള കടുത്ത വിയോജിപ്പ് മൂലമാണ് പ്രസ്ഥാനം വിട്ടതെന്ന് സി.പി.ഐ.എമ്മിൽ ചേർന്ന ഇരുപത് യുവാക്കളും ഒരേസ്വരത്തിൽ പറഞ്ഞു.





