തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷ വേളയിലെ വന്ദേമാതരം ആലാപനവുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളിൽ നിലപാട് വ്യക്തമാക്കി ആരോഗ്യമന്ത്രി കെ. മുരളീധരൻ. വിഷയത്തിൽ പാർട്ടി ദേശീയ നേതൃത്വമാണ് ഔദ്യോഗിക നിലപാട് അറിയിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ആഘോഷങ്ങളിൽ ദേശീയഗാനം ആലപിക്കുന്നത് മാത്രമേ നിർബന്ധമുള്ളൂവെന്നും, അനാവശ്യ വിവാദങ്ങൾ ഒഴിവാക്കാനാണ് കേരളത്തിൽ വന്ദേമാതരം ആലപിക്കേണ്ടെന്ന് തീരുമാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനത്ത് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണ് ഭരണമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ഇടതുപക്ഷത്തിന്റെ എതിർപ്പ് മൂലമാണ് വന്ദേമാതരം പാടാതിരുന്നതെന്ന ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ. റഹീം എം.പിയുടെ അവകാശവാദത്തെയും മന്ത്രി പരിഹസിച്ചു. ഇത്തരത്തിലുള്ള 'തള്ള് തള്ളരുതെന്നായിരുന്നു' എ.എ. റഹീമിന്റെ പ്രതികരണത്തിന് കെ. മുരളീധരൻ നൽകിയ മറുപടി.





