തിരുവനന്തപുരം: 'ഓപ്പറേഷൻ സൗന്ദര്യ' പരിശോധനകളുടെ ഭാഗമായി ഇതുവരെ 10 ലക്ഷത്തോളം രൂപയുടെ സൗന്ദര്യവർദ്ധക വസ്തുക്കൾ പിടിച്ചെടുത്തതായി ആരോഗ്യമന്ത്രി കെ. മുരളീധരൻ അറിയിച്ചു. വ്യാജ സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങളുടെ വിപണനം തടയുകയെന്ന ലക്ഷ്യത്തോടെ ഡ്രഗ്സ് കൺട്രോൾ വിഭാഗം നടപ്പിലാക്കിവരുന്ന 'ഓപ്പറേഷൻ സൗന്ദര്യ'യുടെ വിവിധ ഘട്ടങ്ങളിലായി ആകെ 9.64 ലക്ഷം രൂപ മൂല്യമുള്ള വ്യാജ വസ്തുക്കളാണ് പിടികൂടിയത്.
2020-ലെ കോസ്‌മെറ്റിക്സ് ചട്ടങ്ങൾ ലംഘിച്ചവയും, ആവശ്യമായ നിർമ്മാണ ലൈസൻസുകളില്ലാതെ ഉൽപ്പാദിപ്പിച്ച് വിതരണം ചെയ്തവയും, മറ്റ് നിയമപരമായ മാനദണ്ഡങ്ങൾ പാലിക്കാതെ വിപണിയിലെത്തിച്ചതുമായ സൗന്ദര്യവർദ്ധക വസ്തുക്കളാണ് ഇത്തരത്തിൽ കസ്റ്റഡിയിലെടുത്തവയിൽ ഉൾപ്പെടുന്നത്.





