ഇറാനെതിരെ കർശനമായ സാമ്പത്തിക നടപടികൾ പ്രഖ്യാപിച്ച് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്ത്. ഇറാന്റെ സാമ്പത്തിക സ്ഥാപനങ്ങൾ, ബിസിനസ് സംരംഭങ്ങൾ, വിമാനത്താവളങ്ങൾ അല്ലെങ്കിൽ സർക്കാർ സംവിധാനങ്ങൾ എന്നിവയ്ക്ക് ഏതെങ്കിലും തരത്തിലുള്ള സഹായങ്ങൾ നൽകുന്ന രാജ്യങ്ങൾക്ക് വലിയ രീതിയിലുള്ള സാമ്പത്തിക പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. തന്റെ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം.
ഇറാനിൽ നിന്നുള്ള ഭീഷണികളെ പ്രതിരോധിക്കാൻ മുഴുവൻ സഖ്യകക്ഷികളും അമേരിക്കയ്ക്കൊപ്പം അണിനിരക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. ഒരു സാഹചര്യത്തിലും ഇറാനെ ആണവായുധം നിർമ്മിക്കാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, ഇറാനെ സഹായിക്കുന്ന എണ്ണക്കള്ളക്കടത്ത്, സ്വാപ്പ് ലൈനുകൾ, ധനമിടപാടുകൾ എന്നിവയുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും ഉടനടി അവസാനിപ്പിക്കണമെന്നും നിർദ്ദേശിച്ചു.





