കേരളത്തിലെ ഭരണകൂടം ആർ.എസ്.എസ് അജണ്ടകൾക്ക് മുമ്പിൽ കീഴടങ്ങുകയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആരോപിച്ചു. വന്ദേമാതരം വിഷയത്തിൽ സർക്കാർ സ്വീകരിക്കുന്ന സമീപനങ്ങൾ ഇതിന് തെളിവാണ്. യഥാർത്ഥ കോൺഗ്രസ് ശൈലി പ്രതിഫലിപ്പിക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, ഈ സർക്കാരിന്റെ പ്രവർത്തനങ്ങളെ സമഗ്രമായി വിലയിരുത്താനുള്ള സാഹചര്യം ഇപ്പോഴായിട്ടില്ലെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.
രാജ്യത്ത് വൻകിട കോർപ്പറേറ്റുകൾക്കാണ് ഇപ്പോൾ നല്ല നാളുകളെന്ന് അദ്ദേഹം പരിഹസിച്ചു. കേന്ദ്ര ഭരണകൂടം കോർപ്പറേറ്റുകൾക്ക് സർവ്വ ആനുകൂല്യങ്ങളും സൗജന്യമായി പകർന്നുനൽകുകയാണ്. ആഗോളതലത്തിൽ ദാരിദ്ര്യം തിട്ടപ്പെടുത്തുന്ന പട്ടികയിൽ ഇന്ത്യയും ഉൾപ്പെട്ടിട്ടുണ്ടെന്നത് രാജ്യത്തിന്റെ ദുരവസ്ഥയെയാണ് കാണിക്കുന്നത്. ഇവിടെ ദരിദ്രരുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചുവരികയാണ്. ജനങ്ങളോടുള്ള അടിസ്ഥാനപരമായ കടമകൾ പോലും നിറവേറ്റാൻ കേന്ദ്ര സർക്കാർ തയ്യാറാകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടു
ത്തി.





