തിരുവനന്തപുരം: കേരള-തമിഴ്നാട് അതിർത്തിവഴിയുള്ള അനധികൃത റേഷൻ ധാന്യക്കടത്ത് തടയാൻ സിവിൽ സപ്ലൈസ് വകുപ്പ് പരിശോധനകൾ ഊർജ്ജിതമാക്കി. തിരുവനന്തപുരം പാറശ്ശാല കാരാളിയിൽ നടത്തിയ അപ്രതീക്ഷിത പരിശോധനയിൽ വീട്ടിനുള്ളിൽ ഒളിപ്പിച്ചുവെച്ച നിലയിൽ വലിയ തോതിൽ റേഷൻ അരി ശേഖരം പിടികൂടി. 'സുരേഖ' എന്ന ബ്രാൻഡിന്റെ ചാക്കുകളിലാക്കി അടുക്കളയിലും ബാത്ത്റൂമിലുമായാണ് ഇവ സൂക്ഷിച്ചിരുന്നത്. ഇവിടെ നിന്നും 199 ചാക്ക് റേഷൻ അരിയും 4 ചാക്ക് ഗോതമ്പും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. ഈ വീട് ആരുടേതാണെന്നോ പിടിച്ചെടുത്ത ധാന്യശേഖരം ആര് എത്തിച്ചതാണെന്നോ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. വലിയൊരു മാഫിയാ സംഘം ഇതിന് പിന്നിൽ പ്രവർത്തിക്കുന്നതായാണ് സൂചന. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ എട്ട് ഗോഡൗണുകളിൽ നടത്തിയ റെയ്ഡുകളിലായി ആകെ 62 ടൺ അരിയും നാല് ടൺ ഗോതമ്പും പിടിച്ചെടുത്തിട്ടുണ്ട്.റേഷൻ തിരിമറി നടത്തുന്ന കരിഞ്ചന്തക്കാരെ പിടികൂടാൻ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ഊർജ്ജിതമാക്കുമെന്നും അതിർത്തി ചെക്ക്പോസ്റ്റുകളിൽ പരിശോധന കർശനമാക്കുമെന്നും മന്ത്രി അനൂപ് ജേക്കബ് വ്യക്തമാക്കി.
അനധികൃത റേഷൻ ധാന്യക്കടത്ത്: സിവിൽ സപ്ലൈസ് പരിശോധന കർശനമാക്കി; വീടിനുള്ളിൽ ചാക്കുകളിൽ ഒളിപ്പിച്ച നിലയിൽ റേഷൻ അരി കണ്ടെത്തി
14 Sept 20262 views 3 min read

Advertisement
Tags:#rice smuggling#kerala
Advertisement
Related News

സതീശൻ സർക്കാരിന്റെ വീഴ്ചകൾ മുതലെടുത്ത് തിരിച്ചുവരാൻ നോക്കേണ്ട; സ്വയം തിരുത്തിക്കൊണ്ട് ഇടതുപക്ഷം കരുത്തോടെ തിരിച്ചെത്തും: എം.എ. ബേബി

നിശ്ചിത സ്റ്റോപ്പുകളിൽ മാത്രമേ ആളുകളെ ഇറക്കാവൂ; ആറുവരിപ്പാതയിലൂടെയുള്ള സ്റ്റേജ് കാര്യേജ് ബസ് സർവീസുകൾക്ക് മോട്ടോർ വാഹന വകുപ്പിന്റെ വിലക്ക്

സി.പി.ഐ.എം തിരുത്താൻ തയ്യാറല്ല, അവർ വീണ്ടും തെറ്റുകളിലേക്ക് തന്നെ നീങ്ങുന്നു: മന്ത്രി കെ. മുരളീധരൻ

ടി.പി. ചന്ദ്രശേഖരന്റെ വധമെന്ന തിരുത്താനാകാത്ത തെറ്റ് പരസ്യമായി ഏറ്റുപറയാൻ സി.പി.ഐ.എം തയ്യാറുണ്ടോ?: കെ.കെ. രമ
