കണ്ണൂർ: ലഹരിമരുന്ന് കേസിൽ മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോർഡിനേറ്റർ അറസ്റ്റിലായ വിവരം ഫെയ്‌സ്ബുക്ക് പേജിൽ നിന്ന് നീക്കം ചെയ്ത സംഭവത്തിൽ രൂക്ഷവിമർശനവുമായി സി.പി.ഐ.എം നേതാവ് പി. ജയരാജൻ. ആഭ്യന്തര മന്ത്രി നടപ്പിലാക്കുന്ന 'ഓപ്പറേഷൻ തൂഫാൻ' ലഹരിവ്യാപാരികൾക്കെതിരെയാണോ അതോ വാർത്തകൾക്ക് എതിരെയോ എന്ന് പി. ജയരാജൻ ചോദിച്ചു. ഭരണാധികാരിയുടെ വിശ്വസ്തൻ പിടിയിലായ സംഭവം ജനങ്ങളിലേക്ക് എത്തേണ്ടതല്ലേ എന്ന് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ അദ്ദേഹം ചോദ്യമുന്നയിച്ചു.
ഭരണകൂടത്തിന് അസ്വസ്ഥത ഉണ്ടാക്കുന്ന ചർച്ചകളോടും വാർത്തകളോടും പുറംതിരിഞ്ഞു നിൽക്കുന്നത് പ്രഗത്ഭ്യമല്ല, മറിച്ച് ഭീരുത്വത്തിന്റെ ലക്ഷണമാണെന്ന് ജയരാജൻ അഭിപ്രായപ്പെട്ടു. വാ വാർത്താസമ്മേളനങ്ങളിൽ അപ്രിയമായ ചോദ്യങ്ങൾ നേരിടുമ്പോൾ മറുപടി നൽകുന്നതിന് പകരം ചോദ്യമുന്നയിക്കുന്ന മാധ്യമപ്രവർത്തകന്റെ രാഷ്ട്രീയം അപഗ്രഥിക്കാനും പരിഹസിക്കാനുമാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ഇതിലൂടെ കൃത്യമായ മറുപടി നൽകാതെ ഒഴിഞ്ഞുമാറുകയാണ് ചെയ്യുന്നത്. ഇതിലും ഒരുപടി മുന്ന കടന്ന്, തങ്ങൾക്ക് എതിരായ വാർത്തകളെ വഴിവിട്ട മാർഗ്ഗങ്ങളിലൂടെ തടയാനാണ് ശ്രമിക്കുന്നതെന്നും പി. ജയരാജൻ കുറ്റപ്പെടുത്തി. മുഖ്യമന്ത്രിക്ക് എന്തിനാണ് ഇത്രയധികം അസഹിഷ്ണുതയെന്നും അദ്ദേഹം ചോദിച്ചു.





