Malayali Media
Kerala

‘ക്രിമിനലുകളായി ജനിച്ചതല്ല, അത്തരക്കാരാക്കി മാറ്റിയത്’; പി. ജയരാജനെതിരെ മനു തോമസിന്റെ വിമർശനം

08 Aug 20263 views 3 min read
‘ക്രിമിനലുകളായി ജനിച്ചതല്ല, അത്തരക്കാരാക്കി മാറ്റിയത്’; പി. ജയരാജനെതിരെ മനു തോമസിന്റെ വിമർശനം
Advertisement

കണ്ണൂർ: പൊലീസിനെതിരായ ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കിയുടെ വെല്ലുവിളിയുടെ പശ്ചാത്തലത്തിൽ മുതിർന്ന സിപിഐഎം നേതാവ് പി. ജയരാജനെതിരെ വിമർശനവുമായി ഡിവൈഎഫ്‌ഐ മുൻ നേതാവ് മനു തോമസ്. ഇത്തരം വ്യക്തികൾ രൂപപ്പെട്ടതിന് ഉത്തരവാദി സിപിഐഎം മുൻ ജില്ലാ സെക്രട്ടറിയാണെന്ന ആരോപണമാണ് മനു തോമസ് ഉന്നയിച്ചത്.

ഇവർ സ്വാഭാവികമായി ക്രിമിനലുകളായി മാറിയവരല്ലെന്നും അത്തരത്തിലേക്ക് മാറ്റിയെടുത്തതാണെന്നും മനു തോമസ് പറഞ്ഞു. ജയരാജൻ ജില്ലാ സെക്രട്ടറിയായിരുന്ന കാലത്ത് സിപിഐഎം ഓഫീസ് ഇവരുടെ താവളമായി മാറിയിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ഇവരെക്കൊണ്ട് ഈ നേതാവിനും അദ്ദേഹത്തിന്റെ ശിഷ്യന്മാർക്കും നേട്ടമുണ്ടായിരുന്നുവെന്നും മനു തോമസ് വ്യക്തമാക്കി.

ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് മനു തോമസ് വിമർശനം ഉന്നയിച്ചത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം :

സി. പി.ഐ എം നെ ജനങ്ങളില്‍ നിന്ന് അകറ്റുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചവരാണ് കുറെ അതിതീവ്ര സൈബര്‍ വിപ്ലവകാരികള്‍ (എല്ലാവരുമല്ല )ഇവരാണ് ആരാധക വൃന്ദങ്ങളായി പരസ്പര സഹായികളാകുന്നത്

ഇവരില്‍ ഒരു നേതാവിന് ഡാമേജ് പറ്റുമ്പോള്‍ മറ്റേ കൂട്ടര്‍ കൂട്ടത്തോടെ ചാടി വീഴുകയായി അങ്ങനെ പരസ്പര സഹായ സംഘങ്ങളായി വാഴുകയാണ്

ഇത്തരം വെല്ലുവിളി കോപ്രായത്തരങ്ങള്‍ ഭാവിയിലെ ഉയര്‍ന്ന മാര്‍ക്കറ്റിംങ്ങിനാണ് ഉപയോഗപ്പെടുക എന്നിവര്‍ക്ക് അറിയാം

ഞാന്‍ പ്രവര്‍ത്തിച്ച പാര്‍ട്ടി വേറെയാണ് എന്ന് ഒരു സ്വര്‍ണ്ണം പൊട്ടിക്കല്‍ നടത്തുന്ന ക്രിമിനല്‍ വെല്ലുവിളി പോലെ പറയുമ്പോള്‍ ആ പാര്‍ട്ടി ഏതാണ് ആ പാര്‍ട്ടി എന്ത് ഉത്തരം പറയും. ..?

ഈ കാര്യത്തില്‍ ഒന്ന് വ്യക്തമാണ് ഇത്തരം വ്യക്തികളെ ഇന്നുകാണും വിധംമാറ്റിയെടുത്തതില്‍ പ്രധാന ഉത്തരവാദി മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന സി.പി.ഐ എമ്മിന്റെ ഒരു നേതാവിനാണ്

അദ്ദേഹത്തിന്റെ സ്വാര്‍ത്ഥലാഭത്തിനുവേണ്ടി പാര്‍ട്ടിയില്‍ ആഭിമുഖ്യമുള്ളവരും വിപ്ലവ വചനങ്ങള്‍ പോസ്റ്റ്‌ചെയ്യ്ത് സോഷ്യല്‍ മീഡിയയില്‍ ആദ്യകാലത്ത് ഹിറ്റ് ആയവരുമായ ചിലരെ അദ്ദേഹം കൂടെ കൂട്ടി എല്ലാത്തിന്റെയും ഏക ന്യായികരണം പ്രതിരോധം എന്നത് മാത്രമായിരുന്നു

ഈ ജില്ലാസെക്രട്ടറിയുടെ കാലത്ത് ഇവരുടെ താവളം സി. പി.ഐ. എം ജില്ലാ കമ്മറ്റി ഓഫീസ് ആയിരുന്നു.

സാധാരണ സി. പി. ഐഎം ജില്ലാ ആസ്ഥാനത്ത് ഓഫീസ് ചുമതലക്കാര്‍ അല്ലാതെ പ്രത്യേക ചുമതല ഇല്ലാത്ത ആരെയും താമസിപ്പിക്കാറില്ല

എന്നാല്‍ ഈ ടീമ്‌സിനെ ജില്ലാ ആസ്ഥാനത്ത് താമസിപ്പിച്ച് ചിലര്‍ക്ക് എസ്‌കോര്‍ട്ട് വിടുക മറ്റ് ഇവരുടെ സ്വകാര്യആവശ്യങ്ങള്‍ നിറവേറ്റുക എന്നതൊക്കെയായിരുന്നു പണി

ഈ കാലത്ത് ഈ നേതാവിനെ ശാസിക്കാനോ തിരുത്താനോ ആരും പാര്‍ട്ടിയില്‍ ഉണ്ടായില്ല, പിന്നീട് സാഷാല്‍ പിണറായി വാളുമായി ഇറങ്ങിയപ്പോള്‍ ആണ് പല മറ്റ് നേതാക്കള്‍ക്കും തലയ്ക്ക് വെളിച്ചം വീണത്

ഈ നേതാവിനും അദ്ദേഹത്തിന്റെ ചുരുക്കം ചില ശിഷ്യമാര്‍ക്കും ഇവരെകൊണ്ട് ഗുണമുണ്ടായിട്ടുണ്ട്

അങ്ങനെ ഒരു ഭാഗത്ത്

നേതാവിന്റെ വാഴ്ത്തിപാട്ടിന്റെയും പുകഴ്ത്തലിന്റെയും സംസ്ഥാന കോഡിനേഷന്‍ ചുമതല ഈ ചെറുപ്പക്കാര്‍ക്കായി അതിന്റെ മറവില്‍ ജയിലില്‍ കിടക്കുന്നതും അല്ലാത്തതുമായ എല്ലാ ക്വട്ടേഷന്‍ ഗുണ്ടാ ടീമുംസ്മായും ബന്ധങ്ങള്‍ വളര്‍ന്നു സ്വന്തമായി കൊലനടത്താനും

കൊല നടത്തി ജയിലില്‍ പോവുക അങ്ങനെ ഗുണ്ടാ മാര്‍ക്കറ്റ് വര്‍ദ്ധിപ്പിക്കുക ആരാധകരെ സന്തോഷിപ്പിക്കുക അങ്ങനെ ഹരമായി വളര്‍ന്നു.

ഇവര്‍ ക്രിമിനലുകള്‍ ആയതല്ല ആക്കിയതാണ്. . .

ഈ വെട്ടുകിളികൂട്ടം ഇപ്പോള്‍ പറയുന്നത് ഈ നേതാവിനെ വിളിക്കൂ പാര്‍ട്ടിയെ രക്ഷിക്കൂ എന്നാണ് , സൈബര്‍ ലോകത്തെ ഈ വിലാപമാണ് അദ്ദേഹത്തിനുള്ള

ഗുരു ദക്ഷിണ അതയാള്‍ ആസ്വദിക്കുന്നുണ്ട്

ഇതിലും കൂടുതല്‍ പറയാനുണ്ട്

പറഞ്ഞതിലും ഏറെ. . . ചില വിശുദ്ധവിപ്ലവകാരികളെപ്പറ്റി,

Tags:#manu thomas#arjun ayanki
Advertisement

Comments

Add a Comment

Our Channels

‘ക്രിമിനലുകളായി ജനിച്ചതല്ല, അത്തരക്കാരാക്കി മാറ്റിയത്’; പി. ജയരാജനെതിരെ മനു തോമസിന്റെ വിമർശനം | Malayali Media