Malayali Media
Kerala

ഇ.ഡിയുടെ നീക്കങ്ങൾ രാഷ്ട്രീയ ലക്ഷ്യത്തോടെ; പിണറായി വിജയനെ ലക്ഷ്യമിട്ടുള്ള നീക്കം നേരത്തെ തുടങ്ങിയതെന്ന് എം.വി. ഗോവിന്ദൻ

09 Sept 202645 views 3 min read
ഇ.ഡിയുടെ നീക്കങ്ങൾ രാഷ്ട്രീയ ലക്ഷ്യത്തോടെ; പിണറായി വിജയനെ ലക്ഷ്യമിട്ടുള്ള നീക്കം നേരത്തെ തുടങ്ങിയതെന്ന് എം.വി. ഗോവിന്ദൻ
Advertisement

തിരുവനന്തപുരം: സി.എം.ആർ.എൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാടിൽ സംസ്ഥാന പോലീസ് മേധാവിക്ക് ഇ.ഡി നൽകിയ ശുപാർശയിൽ ശക്തമായ വിമർശനവുമായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റേത് തികച്ചും രാഷ്ട്രീയ പ്രേരിതമായ നടപടിയാണെന്ന് അദ്ദേഹം വ്യക്തമാക്കി. മുൻ മുഖ്യമന്ത്രി പിണറായി വിജയനെ കേസിലേക്ക് വലിച്ചിഴയ്ക്കാനുള്ള ആസൂത്രിത നീക്കങ്ങൾ നേരത്തെ തന്നെ ആരംഭിച്ചിരുന്നുവെന്നും, ഈ അന്വേഷണം ഏത് ദിശയിലേക്കാണ് പോകുന്നതെന്ന് മുൻപുതന്നെ വ്യക്തമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വിവിധ ആളുകൾക്കായി 182 കോടി രൂപ വിതരണം ചെയ്തതിന്റെ ഡയറി കണ്ടെടുത്തിട്ടുണ്ടെന്നാണ് ഇ.ഡി വ്യക്തമാക്കിയത്. ഇപ്പോഴത്തെ ഭരണകക്ഷി നേതാക്കളുടെ പേരുകൾ കൂടി അതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും പണം സ്വീകരിച്ച കാര്യം അവർ പരസ്യമായി സമ്മതിച്ചതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ 182 കോടിയുമായി താരതമ്യം ചെയ്യുമ്പോൾ വളരെ ചെറിയൊരു തുക മാത്രമാണ് വീണയ്ക്കെതിരായ ആരോപണത്തിലുള്ളത്. അങ്ങനെയെങ്കിൽ ഡയറിയിലുള്ള ബാക്കി നേതാക്കൾക്കെതിരെ എന്തുകൊണ്ട് ഇ.ഡി നടപടിയെടുക്കുന്നില്ലെന്ന് അദ്ദേഹം ചോദിച്ചു. ഇത് വ്യക്തമായ രാഷ്ട്രീയ പകപോക്കലാണ്. എക്‌സാലോജിക് ഇടപാടുകൊണ്ട് സി.എം.ആർ.എല്ലിന് യാതൊരുവിധ സാമ്പത്തിക നഷ്ടവും ഉണ്ടായിട്ടില്ല. രണ്ട് കക്ഷികൾക്കും ഇതിൽ ഒന്നും ഒളിച്ചുവെക്കാനുമില്ല. അഴിമതി നിരോധന നിയമത്തിന്റെ പരിധിയിൽ വരുന്നതല്ല ഈ സാമ്പത്തിക ഇടപാട്. വിഷയവുമായി ബന്ധപ്പെട്ട പരാതികൾ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അടക്കമുള്ള ജുഡീഷ്യൽ സംവിധാനങ്ങൾ നേരത്തെ പരിശോധിച്ച് തള്ളിക്കളഞ്ഞതാണ്. കോടതികൾ റദ്ദാക്കിയ അതേ ആരോപണങ്ങളാണ് ഇ.ഡി വീണ്ടും ഉന്നയിക്കുന്നതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

എസ്.എഫ്.ഐ.ഒ റിപ്പോർട്ട് നിയമപരമായി നിലനിൽക്കില്ലെന്ന് വ്യക്തമായതോടെയാണ് പുതിയ അന്വേഷണമെന്ന ആവശ്യവുമായി ഇ.ഡി രംഗത്തെത്തിയിരിക്കുന്നത്. പിണറായി വിജയൻ എന്തെങ്കിലും തരത്തിലുള്ള ചട്ടവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയാൽ മാത്രമേ വിജിലൻസ് കേസിന് പ്രസക്തിയുള്ളൂ. ഈ നീക്കങ്ങൾക്ക് പിന്നിൽ കോൺഗ്രസ്-ബി.ജെ.പി ഒത്തുകളിയാണുള്ളതെന്നും അദ്ദേഹം ആരോപിച്ചു. വിഷയത്തിൽ കോൺഗ്രസും യു.ഡി.എഫും എന്ത് സമീപനമാണ് സ്വീകരിക്കുകയെന്ന് കേരളം ഉറ്റുനോക്കുകയാണ്. പണം കൈപ്പറ്റിയവരുടെ ഡയറിയിൽ പേരുള്ള ആഭ്യന്തര മന്ത്രിയുടെ കീഴിലുള്ള പോലീസിനോട് തന്നെ അന്വേഷണം ആവശ്യപ്പെട്ട് ഇ.ഡി കത്തുനൽകിയത് വിരോധാഭാസമാണെന്നും എം.വി. ഗോവിന്ദൻ പരിഹസിച്ചു.

Tags:#mv govindhan#exalogic
Advertisement

Related News

'പവർകട്ടില്ലാതെ ഭരിച്ച സർക്കാരുണ്ടായിരുന്നു, വൈദ്യുതി മന്ത്രിക്ക് പക്വതയില്ല': രൂക്ഷവിമർശനവുമായി വ്യാപാരി വ്യവസായി ഏകോപന സമിതി

'പവർകട്ടില്ലാതെ ഭരിച്ച സർക്കാരുണ്ടായിരുന്നു, വൈദ്യുതി മന്ത്രിക്ക് പക്വതയില്ല': രൂക്ഷവിമർശനവുമായി വ്യാപാരി വ്യവസായി ഏകോപന സമിതി

'വിവരമില്ലാത്തവർ പലതും വിളിച്ചുപറയും'; എച്ച്. സലാമിനെതിരെ ആഞ്ഞടിച്ച് ജി. സുധാകരൻ

'വിവരമില്ലാത്തവർ പലതും വിളിച്ചുപറയും'; എച്ച്. സലാമിനെതിരെ ആഞ്ഞടിച്ച് ജി. സുധാകരൻ

പ്രസവത്തിനിടെ നവജാതശിശു മരിച്ചു; പുനലൂർ താലൂക്ക് ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവും കൈക്കൂലി ആരോപണവുമായി കുടുംബം

പ്രസവത്തിനിടെ നവജാതശിശു മരിച്ചു; പുനലൂർ താലൂക്ക് ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവും കൈക്കൂലി ആരോപണവുമായി കുടുംബം

പിണറായിയുടെ വിശ്വാസ്യത തകർക്കാനുള്ള ഇ.ഡിയുടെ പാഴ്ശ്രമം ജനങ്ങളെ അണിനിരത്തി ചെറുക്കും; രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് എ.എ. റഹീം എം.പി

പിണറായിയുടെ വിശ്വാസ്യത തകർക്കാനുള്ള ഇ.ഡിയുടെ പാഴ്ശ്രമം ജനങ്ങളെ അണിനിരത്തി ചെറുക്കും; രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് എ.എ. റഹീം എം.പി

ചിറയിൻകീഴിലെ സംഘർഷത്തിന് പിന്നാലെ മണ്ഡലത്തിൽ സന്ദർശനം നടത്തി രമ്യാ ഹരിദാസ്; 'എല്ലാം പാർട്ടി വ്യക്തമാക്കുമെ'ന്ന് എം.എൽ.എ

ചിറയിൻകീഴിലെ സംഘർഷത്തിന് പിന്നാലെ മണ്ഡലത്തിൽ സന്ദർശനം നടത്തി രമ്യാ ഹരിദാസ്; 'എല്ലാം പാർട്ടി വ്യക്തമാക്കുമെ'ന്ന് എം.എൽ.എ

Comments

Add a Comment

Our Channels

ഇ.ഡിയുടെ നീക്കങ്ങൾ രാഷ്ട്രീയ ലക്ഷ്യത്തോടെ; പിണറായി വിജയനെ ലക്ഷ്യമിട്ടുള്ള നീക്കം നേരത്തെ തുടങ്ങിയതെന്ന് എം.വി. ഗോവിന്ദൻ | Malayali Media