തിരുവനന്തപുരം: വിരുന്ന് സൽക്കാരത്തിൽ പങ്കെടുത്തതിന്റെയും ഹെലികോപ്റ്റർ ഉപയോഗിച്ചതിന്റെയും പേരിൽ മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ ഉയരുന്ന ആക്ഷേപങ്ങളെ തള്ളി ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ രംഗത്ത്. കുറ്റപ്പെടുത്താൻ മറ്റ് വിഷയങ്ങളില്ലാത്തതുകൊണ്ടാണ് ഇത്തരം കാര്യങ്ങൾ ഉന്നയിക്കുന്നതെന്ന് അദ്ദേഹം വിമർശിച്ചു. ഉച്ചസമയത്ത് ആരായാലും ആഹാരം കഴിക്കുമെന്നും, പ്രകൃതിദുരന്തത്തെപ്പോലും ചിലർ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുകയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
"പിണറായി വിജയൻ ഭക്ഷണം കഴിച്ചതിനെക്കുറിച്ച് നമ്മളാരും സംസാരിച്ചിട്ടില്ലല്ലോ. ഔദ്യോഗികമായ ആവശ്യങ്ങൾ നിർവഹിക്കുന്നതിന് വേണ്ടിയാണ് ഹെലികോപ്റ്റർ ഉപയോഗിച്ചത്. ആ യാത്രയ്ക്കിടയിലാണ് അദ്ദേഹം ഭാര്യാപിതാവിനെ സന്ദർശിച്ചത്. അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ, അദ്ദേഹത്തെ തിരിഞ്ഞുനോക്കിയില്ല എന്ന് കുറ്റപ്പെടുത്തുന്നതും നിങ്ങളൊക്കെത്തന്നെയാകും," കെ. മുരളീധരൻ വ്യക്തമാക്കി.
ഇതിനുപുറമെ, കനത്ത മഴയെത്തുടർന്ന് പടർന്നുപിടിക്കാൻ സാധ്യതയുള്ള പകർച്ചവ്യാധികൾക്കെതിരെ കർശന ജാഗ്രത പുലർത്തണമെന്നും മന്ത്രി ഓർമ്മിപ്പിച്ചു. ആരോഗ്യ വകുപ്പ് മരുന്ന് എത്തിക്കാത്തത് കൊണ്ട് ആര്‍ക്കും എലിപ്പനി വരില്ലെന്നും അദ്ദേഹം പറഞ്ഞു. . നിലവിൽ പ്രവർത്തിക്കുന്ന എല്ലാ ദുരിതാശ്വാസ കേന്ദ്രങ്ങളിലും ആവശ്യമായ മരുന്നുകൾ ലഭ്യമാക്കാൻ നിർദേശം നൽകിക്കഴിഞ്ഞു. മരുന്നുകളുടെ കുറവുണ്ടെന്ന തരത്തിലുള്ള യാതൊരു പരാതിയും സർക്കാരിനോ ആരോഗ്യവകുപ്പിനോ ഇതുവരെ ലഭിച്ചിട്ടില്ല. മഴക്കാലത്തിന് മുന്നോടിയായുള്ള ശുചീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും ക്യാമ്പുകളിൽ മരുന്ന് ക്ഷാമമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.





