വിദ്യാർത്ഥികൾക്ക് നേരെ നടക്കുന്ന പൊലീസ് അതിക്രമങ്ങളിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ രൂക്ഷമായി വിമർശിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്ത്. വിദ്യാർത്ഥികളെ നേരിടാൻ ലാത്തിച്ചാർജ്ജും പെല്ലറ്റ് പ്രയോഗവും വരെ നടന്നിട്ടും ദിവസങ്ങളായി ആഭ്യന്തര മന്ത്രി മൗനം തുടരുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇന്നല്ലെങ്കിൽ നാളെ ഇതിനെല്ലാം അദ്ദേഹം ജനങ്ങളോട് മറുപടി പറയേണ്ടി വരുമെന്നും രാഹുൽ ഗാന്ധി മുന്നറിയിപ്പ് നൽകി.
തെറ്റ് ഏറ്റുപറഞ്ഞ് മാപ്പ് പറയുന്നതിന് പകരമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ജി ക്ഷമ വിതറുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ പ്രകാശമായ വിദ്യാർത്ഥികൾക്ക് കരുത്തായി താൻ എക്കാലവും കൂടെയുണ്ടാകുമെന്ന് അദ്ദേഹം ഉറപ്പുനൽകി. പ്രയാഗ്‌രാജിൽ വെച്ച് നേരിട്ട് കണ്ട ഒരു വിദ്യാർത്ഥിയുടെ വാക്കുകൾ പങ്കുവെച്ചുകൊണ്ടാണ് രാഹുൽ ഗാന്ധി ഈ വിഷയത്തിൽ തന്റെ പ്രതികരണം അറിയി
ച്ചത്.





