മുഖ്യമന്ത്രി ഭക്ഷണം കഴിച്ചതിനോടല്ല ആർക്കും എതിർപ്പുള്ളതെന്നും, മറിച്ച് ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ വന്ന അപാകതകളിലാണ് വിമർശനമെന്നും സി.പി.ഐ.എം നേതാവ് എം.വി. ജയരാജൻ വ്യക്തമാക്കി. നിലവിൽ ആശ്വാസ പ്രവർത്തനങ്ങളുടെ ഏകോപനം തികച്ചും താറുമാറായ അവസ്ഥയിലാണ്. ഇത്തരമൊരു ഗുരുതര സാഹചര്യത്തിൽ മുഖ്യമന്ത്രി തന്റെ മറ്റു പരിപാടികളെല്ലാം റദ്ദാക്കേണ്ടതായിരുന്നു.
തലസ്ഥാനം കേന്ദ്രീകരിച്ച് പ്രവർത്തനം ഏകോപിപ്പിക്കാൻ മുഖ്യമന്ത്രി തയ്യാറാകാത്തതിനെതിരെ വലിയ പ്രതിഷേധമാണ് ഉയർന്നുവരുന്നത്. 'മോന്തായം വളഞ്ഞാൽ അറുപത്തിനാലും വളയും' എന്ന സ്ഥിതിയാണിവിടെ. വിവിധ ജില്ലകളുടെ ചുമതല ലഭിച്ച മന്ത്രിമാർ ആ ഭാഗത്തേക്ക് തിരിഞ്ഞുനോക്കാൻ പോലും തയാറായില്ല. 2018-ലെയും 2019-ലെയും പ്രളയകാലത്ത് അന്നത്തെ സർക്കാർ നടത്തിയ പ്രവർത്തനങ്ങൾ ഏവർക്കും മാതൃകയായിരുന്നു. അക്കാലത്ത് അന്നത്തെ മുഖ്യമന്ത്രി സ്വന്തം ചികിത്സ വരെ നീട്ടിവെച്ചാണ് ദുരിതാശ്വാസ ദൗത്യങ്ങൾക്ക് മുന്നിൽ നിന്ന് നേതൃത്വം നൽകിയതെന്നും എം.വി. ജയരാജൻ കൂട്ടിച്ചേർത്തു.





