റാന്നിയിലുണ്ടായ വെള്ളപ്പൊക്കത്തിൽ ഇരുനൂറിലേറെ കടകൾ വെള്ളത്തിനടിയിലായി. മാമുക്ക്, ചെത്തോങ്കര, ഇട്ടിയപ്പാറ എന്നീ മേഖലകളിലെ കടകളിലാണ് കഴിഞ്ഞദിവസം വെള്ളം ഇരച്ചുകയറി നാശനഷ്ടമുണ്ടായത്. വ്യാപാരികൾക്ക് പുറമേ നാനൂറിലേറെ വീടുകളിലും വെള്ളം കയറിയിരുന്നു.
പ്രളയത്തിൽ വീടുകൾക്കും വ്യാപാര മേഖലയ്ക്കും നേരിട്ട നാശനഷ്ടത്തിന്റെ കൃത്യമായ അളവ് അധികൃതർ ഇപ്പോൾ കണക്കാക്കിവരികയാണ്. ഇതിൽ കച്ചവട മേഖലയിൽ മാത്രം പ്രാഥമികമായി 25 കോടിയിലധികം രൂപയുടെ നഷ്ടം സംഭവിച്ചിട്ടുള്ളതായാണ് അനുമാനം.





