ലഹരിമരുന്ന് ഉപയോഗിച്ച സംഭവത്തിൽ ഓസ്‌ട്രേലിയൻ ഫുട്‌ബോൾ താരം ക്രിസ്റ്റ്യൻ വോൾപാറ്റോ പിടിയിലായി. 2026-ലെ ലോകകപ്പിൽ ഓസ്‌ട്രേലിയക്ക് വേണ്ടി കളിച്ച 22-കാരനാണ് വോൾപാറ്റോ.
വ്യാഴാഴ്ച രാത്രി സിഡ്‌നിയിലെ ആൻസാക് പാലത്തിൽ വെച്ചാണ് പൊലീസുകാർ വോൾപാറ്റോയെ തടഞ്ഞു നിർത്തിയത്. ആദ്യഘട്ടത്തിൽ നടത്തിയ പരിശോധനാ ഫലം നെഗറ്റീവായിരുന്നുവെങ്കിലും പിന്നീട് നടത്തിയ രണ്ടാമത്തെ പരിശോധനയിൽ ഫലം പോസിറ്റീവായി സ്ഥിരീകരിക്കുകയായിരുന്നു.
നിയമലംഘനം വ്യക്തമായതോടെ താരത്തിന്റെ അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസൻസ് ആറ് മാസത്തേക്ക് റദ്ദാക്കിയിട്ടുണ്ട്. പിഴ അടയ്ക്കുന്നത് ഉൾപ്പെടെയുള്ള തുടർന്നുള്ള നിയമനടപടികൾക്കായി ഇയാൾക്ക് നോട്ടീസ് നൽകി. സംഭവത്തിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായി താരത്തിന്റെ സാമ്പിളുകൾ വിശദമായ ലാബ് പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.





