Malayali Media
Kerala

പി.എസ്.സി പരീക്ഷാ ക്രമക്കേടിൽ രാഷ്ട്രീയ ഇടപെടലെന്ന് എസ്.ഐ.ടിയുടെ സംശയം; ഇടത് നേതാവിന്റെ നിയമനത്തിൽ വൻ വിവാദം

ഒന്നാം റാങ്കുകാരന് പ്രയാസമുള്ള ചോദ്യങ്ങൾ ഒഴിവാക്കി മൂല്യനിർണ്ണയം

Admin User31 Jul 202625 views 3 min read
പി.എസ്.സി പരീക്ഷാ ക്രമക്കേടിൽ രാഷ്ട്രീയ ഇടപെടലെന്ന് എസ്.ഐ.ടിയുടെ സംശയം; ഇടത് നേതാവിന്റെ നിയമനത്തിൽ വൻ വിവാദം
Advertisement

തിരുവനന്തപുരം: പി.എസ്.സി പരീക്ഷയിൽ നടന്ന ക്രമക്കേടുകൾക്ക് പിന്നിൽ പ്രമുഖ രാഷ്ട്രീയ സ്വാധീനമുണ്ടെന്ന സംശയത്തിൽ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി). ഇടത് സംഘടനാ പ്രതിനിധികളുടെ പദവികളിലേക്കുള്ള നിയമനങ്ങളിലാണ് ആരോപണം ശക്തമാകുന്നത്. ഈ പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ഇടത് സംഘടനാ പ്രവർത്തകനായ അരുൺ ജെ. പ്രതാപിനാണ് നിയമനം ലഭിച്ചത്. ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ വിഭാഗം ചീഫ് പദവിയിലാണ് അരുണിനെ നിയമിച്ചത്. ഇയാൾക്ക് സങ്കീർണ്ണമായി തോന്നിയ ചോദ്യങ്ങൾ പരിശോധനയിൽ നിന്നും ഒഴിവാക്കിയാണ് വാല്യുവേഷൻ പൂർത്തിയാക്കിയത്.

ആകെ പത്ത് ചോദ്യങ്ങളാണ് മൂല്യനിർണ്ണയ പ്രക്രിയയിൽ നിന്നും നീക്കം ചെയ്തത്. പരീക്ഷയെഴുതിയ മുഴുവൻ ആളുകളുടെയും ഈ 10 ചോദ്യങ്ങളുടെ ഉത്തരങ്ങൾ പരിശോധിക്കാതെ ഒഴിവാക്കുകയായിരുന്നു. 58 മാർക്കുകളുള്ളതായിരുന്നു പ്രസ്തുത ചോദ്യങ്ങൾ. ഇത്തരത്തിൽ ഒഴിവാക്കിയ ചോദ്യങ്ങളിൽ ആറെണ്ണത്തിനും അരുൺ ഉത്തരമെഴുതിയിരുന്നില്ല. ഒരു ചോദ്യത്തിന് ആകട്ടെ കേവലം രണ്ട് വരി മറുപടി മാത്രമാണ് നൽകിയത്. ഈ ഒഴിവാക്കിയ ചോദ്യങ്ങൾക്ക് കൂടി മാർക്കിട്ടിരുന്നെങ്കിൽ അരുൺ ജെ. പ്രതാപിന് ഒന്നാം റാങ്ക് കരസ്ഥമാക്കാൻ സാധിക്കില്ലായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണക്കുകൂട്ടൽ.

അരുണിനെ ഒന്നാമതെത്തിക്കാൻ വേണ്ടി മൂല്യനിർണ്ണയ രീതിയിൽ തന്നെ അട്ടിമറി നടത്തിയതായി എസ്.ഐ.ടി കണ്ടെത്തി. സംഭവത്തിൽ പി.എസ്.സി ചെയർമാൻ എം.ആർ. ബൈജുവിന്റെ പങ്കിനെക്കുറിച്ചും അന്വേഷണ സംഘം പരിശോധിക്കും. ഉത്തരക്കടലാസുകൾ നിയമങ്ങൾക്ക് വിരുദ്ധമായി ചെയർമാൻ പരിശോധിച്ചതായാണ് സംശയം ഉയരുന്നത്. വിഷയത്തിൽ സമഗ്രമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് എസ്.ഐ.ടി.

Tags:#psc
Advertisement

Related News

ആർ. സുഗതന്റെ അവധി അപേക്ഷ അംഗീകരിച്ച് മേയർ; കോൺഗ്രസ് സ്വതന്ത്രനടക്കം 51 കൗൺസിലർമാരുടെ പിന്തുണ

ആർ. സുഗതന്റെ അവധി അപേക്ഷ അംഗീകരിച്ച് മേയർ; കോൺഗ്രസ് സ്വതന്ത്രനടക്കം 51 കൗൺസിലർമാരുടെ പിന്തുണ

'പി.എം ശ്രീയിൽ ഒപ്പുവെച്ചത് കഴിഞ്ഞ എൽ.ഡി.എഫ് സർക്കാർ; ബ്രിട്ടാസ് ഇടനിലക്കാരനായിരുന്നു': രൂക്ഷവിമർശനവുമായി മന്ത്രി കെ.എം. ഷാജി

'പി.എം ശ്രീയിൽ ഒപ്പുവെച്ചത് കഴിഞ്ഞ എൽ.ഡി.എഫ് സർക്കാർ; ബ്രിട്ടാസ് ഇടനിലക്കാരനായിരുന്നു': രൂക്ഷവിമർശനവുമായി മന്ത്രി കെ.എം. ഷാജി

കൂടത്തായി കേസ്: വിസ്താരത്തിനിടെ അന്വേഷണ ഉദ്യോഗസ്ഥന് ദേഹാസ്വാസ്ഥ്യം; ആർ. ഹരിദാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കൂടത്തായി കേസ്: വിസ്താരത്തിനിടെ അന്വേഷണ ഉദ്യോഗസ്ഥന് ദേഹാസ്വാസ്ഥ്യം; ആർ. ഹരിദാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ജന്തർ മന്തർ സമരങ്ങൾക്ക് ഐക്യദാർഢ്യമറിയിച്ചതിന് എടുത്ത കേസുകൾ പിൻവലിക്കാൻ ഡി.ജി.പിക്ക് നിർദ്ദേശം; പുനർജനി കേസിൽ മുഖ്യമന്ത്രിക്ക് ക്ലീൻ ചീറ്റ് നൽകിയത് നിയമപരമായ പരിശോധനയ്ക്ക് ശേഷമെന്ന് രമേശ് ചെന്നിത്തല

ജന്തർ മന്തർ സമരങ്ങൾക്ക് ഐക്യദാർഢ്യമറിയിച്ചതിന് എടുത്ത കേസുകൾ പിൻവലിക്കാൻ ഡി.ജി.പിക്ക് നിർദ്ദേശം; പുനർജനി കേസിൽ മുഖ്യമന്ത്രിക്ക് ക്ലീൻ ചീറ്റ് നൽകിയത് നിയമപരമായ പരിശോധനയ്ക്ക് ശേഷമെന്ന് രമേശ് ചെന്നിത്തല

പി.എം ശ്രീയിലെ അവസരവാദ നിലപാടിൽ നിന്നും സർക്കാർ പിന്മാറണം; പ്രതിപക്ഷത്തിരുന്നപ്പോൾ സമരം ചെയ്തവർ ഇന്ന് കാവിവൽക്കരണത്തിന് കൂട്ടുനിൽക്കുന്നുവെന്ന് വി. ശിവൻകുട്ടി

പി.എം ശ്രീയിലെ അവസരവാദ നിലപാടിൽ നിന്നും സർക്കാർ പിന്മാറണം; പ്രതിപക്ഷത്തിരുന്നപ്പോൾ സമരം ചെയ്തവർ ഇന്ന് കാവിവൽക്കരണത്തിന് കൂട്ടുനിൽക്കുന്നുവെന്ന് വി. ശിവൻകുട്ടി

Comments

Add a Comment

Our Channels

പി.എസ്.സി പരീക്ഷാ ക്രമക്കേടിൽ രാഷ്ട്രീയ ഇടപെടലെന്ന് എസ്.ഐ.ടിയുടെ സംശയം; ഇടത് നേതാവിന്റെ നിയമനത്തിൽ വൻ വിവാദം | Malayali Media